Tuesday, September 6, 2011

വെള്ളമയിലും ചുവന്നു കറുക്കുന്ന പെണ്ണത്തവും

മുറ്റമടിക്കുന്ന അമ്മ
മയില്‍ തന്നെയായിരുന്നു.
മുറ്റമടിക്കുന്ന വെള്ളമയില്‍''
                  -വിനു ജോസഫ്
ഓരോ വായനയിലും ഒത്തിരി വ്യാഖ്യാനങ്ങള്‍ ഉള്ളില്‍ ബാക്കിയാക്കി
ഒരു സമാഹാരം. .. പള്ളിമുറ്റത്തുനിന്നു കുന്നിന്‍ ചരിവ് വഴി കടലോര ത്തേക്ക്
ഒരു കഴുന്നു പ്രദക്ഷിണം . പള്ളി ക്കൂട വളപ്പിലെവിടെയോ മറഞ്ഞുനിന്നു മാഷിനെ കൊഞ്ഞനം കുത്തി പിന്നെ വരാമെന്ന് ആഗ്യം കാട്ടി   അമ്മയുടെ ചെളി പുരളാത്ത അടുക്കിന്‍ ചുവട്ടിലേക്ക്‌ ഓടിമറയുന്നുണ്ട് കവിത. ഇടയ്ക്കെവിടെയോ ചില നിഗൂഡ സ്ഥലികള്‍ ... ഒളിപ്പിക്കപ്പെടുന്ന മൌന വും ഒലിച്ചിറങ്ങുന്ന കറുത്ത നദിയും . കവിതയില്‍ ജീവിതമിറ്റുന്നു.... ആര്‍ത്തലക്കുന്ന തിരപോലെ ... അമ്മയുടെ വ്യഥപോലെ....

..... പുഴുപ്പല്ലന്‍ ജോസഫിനൊപ്പം ഒന്നാം ക്ലാസ്സില്‍ നിന്നും ...


മുട്ടയുളുമ്പ് മണക്കുന്ന നാലുമണി നേരങ്ങളില്‍
ചക്കരയുമ്മ എറിഞ്ഞുതന്ന്
ബസ്‌ കയറ്റിവിടുന്ന എല്‍ബിന് ....
ചോറ്റു പാത്രത്തില്‍ അക്ഷരമെഴുതിക്കാട്ടി
ഉരുളകള്‍ക്കായി കണ്ണെറിയുന്ന ഞൂഞ്ഞിപ്പെണ്ണിന്......
കാണാതെ പോകുന്ന ക്രയോണ്‍ കഷണങ്ങള്‍ ഒക്കെ
കറുത്ത പല്ലുകളായി മുളച്ചു വരുന്നതും കാത്തിരിക്കുന്ന
ക്ലാസ്സ്‌ മോണിട്ടര്‍ എബ്രിക്ക് .....
രാവിലെ ഇലഞ്ഞിപ്പൂമാലയുമായി കാണാനെത്തിയ
ശ്രീക്കുട്ടിക്ക്‌ ....
നാലുവര്‍ഷം ഒപ്പമുണ്ടായിരുന്ന ടെന്നപ്പന് ,
ബാലരമയിലെ കുഞ്ഞു കഥകള്‍ക്ക് ......
വിളിക്കാതെ കയറിവന്നു കൌതുകം വിളമ്പുന്ന
കോടമഞ്ഞിനും കാറ്റിനും ...
പാപ്പി ചേട്ടന്റെ കട്ടന്‍ കാപ്പികള്‍ക്ക് ....
മണിക്കൂറുകള്‍ നീളുന്ന പെട്ടിപ്പുറം യാത്രയുടെ ഇടവേളകളില്‍
നഷ്ടപ്പെട്ട അക്ഷരങ്ങളെ ഓര്‍മിക്കുന്ന
ഡ്രൈവര്‍ മനോജിന്‌.....
ഒരിക്കലും നടുനിവര്‍ത്താന്‍ കഴിയാത്ത NH 220 ക്ക് ......
ഒത്തിരി സ്നേഹത്തോടെ നന്ദി .....
ഈ അദ്ധ്യാപക ദിനത്തില്‍ ........
നമുക്ക് യാത്ര തുടരാം ...............................