Tuesday, September 6, 2011

വെള്ളമയിലും ചുവന്നു കറുക്കുന്ന പെണ്ണത്തവും

മുറ്റമടിക്കുന്ന അമ്മ
മയില്‍ തന്നെയായിരുന്നു.
മുറ്റമടിക്കുന്ന വെള്ളമയില്‍''
                  -വിനു ജോസഫ്
ഓരോ വായനയിലും ഒത്തിരി വ്യാഖ്യാനങ്ങള്‍ ഉള്ളില്‍ ബാക്കിയാക്കി
ഒരു സമാഹാരം. .. പള്ളിമുറ്റത്തുനിന്നു കുന്നിന്‍ ചരിവ് വഴി കടലോര ത്തേക്ക്
ഒരു കഴുന്നു പ്രദക്ഷിണം . പള്ളി ക്കൂട വളപ്പിലെവിടെയോ മറഞ്ഞുനിന്നു മാഷിനെ കൊഞ്ഞനം കുത്തി പിന്നെ വരാമെന്ന് ആഗ്യം കാട്ടി   അമ്മയുടെ ചെളി പുരളാത്ത അടുക്കിന്‍ ചുവട്ടിലേക്ക്‌ ഓടിമറയുന്നുണ്ട് കവിത. ഇടയ്ക്കെവിടെയോ ചില നിഗൂഡ സ്ഥലികള്‍ ... ഒളിപ്പിക്കപ്പെടുന്ന മൌന വും ഒലിച്ചിറങ്ങുന്ന കറുത്ത നദിയും . കവിതയില്‍ ജീവിതമിറ്റുന്നു.... ആര്‍ത്തലക്കുന്ന തിരപോലെ ... അമ്മയുടെ വ്യഥപോലെ....

No comments:

Post a Comment